“വാ” കൊണ്ടുമല്ല,
വെറും വാക്കാലുമല്ല
നേരുന്നു ഞാനെന്‍ ഹ്രുത്തിലൂറും
നറും സ്നേഹത്തിന്‍ മധുരത്താല്‍ കൂട്ടരേ ...
ഓര്‍ത്തിരിക്കാം നമുക്കീ പാതയൊന്നിച്ചു
താണ്ടിയപകലുകള്‍,
കാത്തിരിക്കാം നമുക്കാ പുലരിയെ,
മേല്‍ക്കുമേല്‍ ഐശ്വര്യവുമായെത്തുമാ
രണ്ടായിരത്തെട്ടിന്‍ നവ നാളിനെ.
നല്‍കഥകളെഴുതുവാന്‍,
നാലാളതിലൂടെ നന്മ കണ്ടെത്തുവാന്‍,
നാളുകളെത്തട്ടെ പ്രയസമേതുമില്ലാതെ.