Sunday, February 28, 2010

സായന്തനഗീതം

പകലവനാം ശില്‍പ്പി വിരിച്ചിടുന്നൊരു

തിരശ്ശീല പടിഞ്ഞാറന്‍ മാനം മുഴുക്കെ

പകലിനെ പൊതിഞ്ഞു മാറ്റുന്നു തന്‍

ശില്‍പ്പചാതുര്യമാരുമറിയാതിരിക്കുവാന്‍

സന്ധ്യയാം രംഗപടത്തിനകത്തിരുന്നവനാം

കര്‍മ്മകുശലന്‍ മിനുക്കിയൊരുക്കുന്നു

നാളെയെയതിരമ്യമായരൊരുമറിയാതെ.

ഒര്‍ല്‍പ്പ വിരാമമവുമില്ലാതെയാ

കര്‍മ്മനിരതന്‍ മഹാശില്‍പ്പി മെനയുന്നു

രാവിന്‍ തട്ടമിട്ടുമറച്ച രംഗഭൂവിലിരുന്നു

നാളേ പുലരാനിരിക്കുന്ന പകലിനെ..!

ആരാലുമെത്തിനോക്കരുതേ—തുനിഞ്ഞാലു-

മനാവരണമാകുന്നില്ലവനുടെ സൃഷ്ടിവൈഭവം.

മുഷിയാതെ ചിലപ്പൊള്‍ പൌര്‍ണ്ണമിപ്പെണ്ണും

താരകവിളക്കേന്തിയെത്തിനോക്കാറുണ്ടാ-

മാഹാകരവിരുതന്നരിയ ചലനങ്ങളെ.

തീരത്തെത്തൊടും തിരതൊട്ടുയരത്തിലൂ-

യലാടും മേഘത്തിനലച്ചിലും, മേച്ചില്‍-

പ്പുറം തേടൂം സകലജീവജാലത്തിന്നാ-

കുലചിത്തങ്ങളീലെയാക്ക്രന്തനങ്ങളും,

അല്ലലുമരിയയാമോദങ്ങളുമാബലിന്‍

തളിര്‍ദളമകമെയിരിക്കും പൂംബൊടി

നുകാരനായടുക്കും കരിവണ്ടിനുന്മാദ

രാഗവിലോലഗീതിയും രചിക്കുന്നവന്‍

നീര്‍ച്ചോലതേടിഗമിക്കും ഗജരാജനവനും

ഗതിതേടിയുത്തരം കാക്കും ഗൌളി

ക്കാത്മരക്ഷക്കൊരതികൌശലം ചമച്ചും,

ലോകപാലനം ചെയ്യുവാനാ പെരുംതച്ച-

നിന്നുമിതാ ഇരുളീന്നാട വലിച്ചിടുന്നു

നേരമെന്നുമ്പോല്‍ സായന്തമായിടുന്നു.


1 comments:

ചെറിയനാടൻ said...

very nice....
all the best
lov
nisi