Saturday, June 27, 2009

അരുണിന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്

വാക്കിലും,വരിയിലും ശുദ്ധ ഹാസ്യത്തിന്റെ സുഖരസവുമായി വായനയെ

ഉല്ലാസമാക്കുന്ന ഒരു ബ്ലോഗ്। ശ്രീ അരുണ്‍ കായംകുളത്തിന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്। ഈ ചിരിവണ്ടിയില്‍ കയറുവാന്‍ താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്കുക.

http://kayamkulamsuperfast।blogspot।com/

Friday, March 20, 2009

ഷൈനാ സക്കീര്‍.

എന്നത്തേയും പോലെ, കുറേ പേരിലെങ്കിലും ആ ഒരു വലിയ ഉത്തരത്തിന്റെ ചോദ്യമവശേഷിപ്പിച്ചുകൊണ്ടു പറന്നകന്നു പോയ, ഷൈനാ സക്കീറിന്റെ ഓര്‍മ്മക്കു।
നീ പറന്നു പോയിരിക്കുന്നു
ചിറകടിയൊച്ചയില്ലാതെ.
പറന്നകന്ന വഴിയിതിലോതൂവി,
നീ നിന്‍ സ്നിഗ്ദ്മാംതൂവലിനിളമിതളുകള്‍
വഴിയാത്രക്കാരിലാരറിയുന്നു,
നീ നെഞ്ചിലടക്കിയ വേദന?
ഓരോ തൂവല്‍ പൊഴിഞ്ഞിളകുംബോഴും
ജീവനാണടര്‍ന്നടിഞ്ഞതെന്നറിഞ്ഞതു
നീ മാത്രം,നീ മാത്രം
ഇനിയിഴപിരിക്കാം,
നിറചാര്‍ത്തലിഞ്ഞ പീലിതന്‍നീളമളക്കാം,
നിവ്രുത്തിപോല്‍നിരത്തിവെക്കാ-മപ്പൊഴും,
കൊത്തിവലിക്കാനെത്തുംചിലരിതുവഴി
പറന്നൊഴിഞ്ഞകന്നിട്ടും
പിരിയാതിരിക്കുന്നല്ലൊ
നിന്നെ കൊത്തിവലിക്കാനെത്തും
കഴുകകൊക്കുകള്‍
കൊത്തി ചികഞ്ഞും
കുശുംബിച്ചും കലപിലകൂട്ടി
മദിക്കുമിനിയിവര്‍ നിന്‍
മിനുപ്പാര്‍ന്ന പീലിക്കുമേല്‍
എന്താകിലെന്തു??
നീയുമിന്നെങ്ങോ...
ഒരു നുണ പോലെ,
കണ്ടടര്‍ന്ന കിനാവിനോ-
ര്‍മ്മപോല്‍മാഞ്ഞകന്നു പോയി.

ഷൈനിയുടെ, വെളിച്ചം കാണാത്ത കവിതകളെ ,അനുവാചകര്‍ക്കു മുന്നില്‍ തുറന്നു വെക്കാം എന്നു വാഗ്ദാനം ചെയ്യുന്ന ബ്ലോഗിലേക്കുള്ള ലിങ്ക് താഴെ നല്‍കിയിരിക്കുന്നു।
http://mezhukutheevandi.blogspot.com

Friday, February 6, 2009

വിത്തിന്‍ മോഹങ്ങള്‍.

വിത്തിന്‍ മോഹങ്ങള്‍.
തപസ്സിനന്ത്യം, കൊതിക്കുന്നൊരോവിത്തും വിതയതില്‍ കുരുക്കുവാന്‍।
മണ്ണിനീറന്‍ മനസ്സിലേക്കിളംവേരിറക്കി
പതുക്കെ പടര്‍ന്നൂര്‍ജംവലിച്ചൂറ്റിയെടുത്തുയര്‍ന്നു
പൊങ്ങിതിരി നീട്ടി ചിരിക്കുവാന്‍‍കൊതിക്കുമോരൊവിത്തും।!
ഇലയൊന്നു പറ്റുകില്‍,
കമ്പിനിളം പാര്‍ശ്വമതില്‍‍തൊങ്ങലായി നിന്നുണ്മ തന്‍‍പാല്‍ വെളിച്ചം
കുടിച്ചുയിരിനുയിരേകി തുടിക്കാനിതിനു മോഹം!
ഇലകളിതിനനേകമുയിര്‍ക്കിലോ!॥
ഇളംകാറ്റിനോടു സല്ലപിക്കണം।!
കാത്തിരുപ്പിനന്ത്യമൊരു ദിനം റുതുമതിയായി തളിര്‍ക്കണം,
മണമിയലും പൂവായി ,
പിന്നെ കായായ്
ഒരു കവിതപോലായ്കാലത്തിനൊരുപൂവുടലായി ചമയണം।
വിത്തിതു മോഹമിതുപോലനവധിഹ്രുത്തിലൊതുക്കിയിരിക്കാം।

Saturday, January 24, 2009

ആല്‍മാക്കള്‍ സംസാരിക്കുന്നു.

നേരമെന്തായി?

വാതില്‍ പടികടന്നെത്തിയിയോ പകല്‍വെളിച്ചം?

നിനക്കു വയ്യെന്നൊ?

മെനക്കാം, ഞാന്‍ ചായ നിനക്കുമെനിക്കും

അപ്പൊഴേക്കും നീ എഴുന്നേല്ക,

പകുത്തു കുടിക്കാം ഇന്നും നമുക്കൊന്നുപോലീ-ചുടുചായ।

എവിടെ നീ?

നിന്‍നിശ്വാസവുമെങ്ങുമില്ലല്ലോ?

എന്തിതു?

നിങ്ങളെല്ലാം മറന്നുവോ?

ഇന്നലെയത്താഴമൊരുമിച്ചുണ്ണുന്നതിന്‍ മുമ്പു-

യിരവസാനിപ്പിക്കുവാന്‍ ‍അവസ്സാനവറ്റിലുംവിഷം ചേര്‍ത്ത-

യുരുള നാം ഒന്നിച്ചുണ്ടു കിടന്നതും

നാം രാത്രിയിലെപ്പൊഴോ മരിച്ചതും ഇത്രവേഗം മറന്നെന്നോ?

ഓ ശരി തന്നെ,

ഞാന്‍ ഓര്‍ക്കുന്നു,

എങ്കിലും എവിടെ നാം...ഇപ്പോള്‍?

ഞാനിവിടെയെവിടെയോ ഉണ്ടു!

എവിടെ।?കാണുവതില്ല !

നിങ്ങളിതേങ്ങോട്ടു പോയി...?

അപ്പോ നീ ഇപ്പൊഴും എന്നടുത്തുണ്ടു?

എവിടെ നിന്റെയാ ചുരുണ്ട തലമുടി?,

നേര്‍ത്ത നിലാവലിഞ്ഞ നെറ്റി?

നീണ്ടുയര്‍ന്ന നേര്‍ത്ത നാസികം?

എന്നുമെന്നെ മോഹിപ്പിക്കുമാ ചുണ്ടുകള്‍?

പുന്ചിരി പൂവലിഞ്ഞ നിന്‍മുഖം?

ഇല്ല,നീയില്ലായെന്നരികില്‍, ഞാനുംഇതെവിടേയെന്നറിയില്ല।

ഓ॥ കേള്‍പ്പതില്ലേ ? മുന്‍വതിലില്‍ ‍ആരോ തട്ടിവിളിക്കുന്നു।

നീയടച്ചിട്ടിരുന്നൊ? മരിക്കുന്നതിന്മുമ്പവ‍?

പാല്‍ക്കാരനായിരിക്കാം പതിവുപോലവനിന്നും വന്നതാവാം।

കാത്തിരുന്നു കണാഞ്ഞവന്‍ പോകുകില്‍,

‍അരാലറിയുമയല്‍ക്കാര്‍ ‍നാം വരിച്ച മരണത്തെ?

പോയി തുറക്കട്ടെ ഞാനാ വാതില്‍,

അവനറിയട്ടെ,

നാലാളവനിലൂടേയുമറിയട്ടെ

ഇന്നലെ രാത്രി നാംമരിച്ച കാര്യം।

തുറക്കനാവുമെന്നെനിക്കു-

റപ്പില്ലൊരുവാതിലും,

നാം ശരീരമില്ലാത്തവര്‍,

വേര്‍പിരിഞ്ഞകലാനവാത്ത രണ്ടാല്‍മാക്കള്‍।

നിങ്ങളിതങ്ങു നോക്കൂ,

കട്ടിലില്‍നാമുപേക്ഷിച്ച ദേഹം।

നോക്കാന്‍ കണ്ണെവിടെ? വേണ്ടന്നോ?

അതേ॥!

കാണമെനിക്കും നാമുപേക്ഷിച്ച ശരീരത്തെ।

നീയിവിടെ എന്റടുത്തു, തൊട്ടടുത്തോ!!?

നാമിരുവരും ഇക്കോണിലുയരത്തിലു- ത്തരത്തില്‍ ഞാന്നിരിപ്പോ!

വന്നെത്തി നോക്കുന്നുണ്ടാരോ ജനലിലൂടെ।

പാല്‍ക്കാരനല്ലിതു, പത്രക്കാരന്‍।

കണക്കു തീര്‍ത്തില്ലവനും ബാക്കി വച്ചു।

തിരിച്ചു പോകുന്നിതവനും,

വിളിക്കണോ, പറയണോ മരണകാര്യം?

വേണ്ട, കഴിയുകയുമില്ലിനി,നാം ശരീരമില്ലത്തോര്‍।

കാത്തിരിക്കാം വരുമാരെങ്കിലും, നീയരികിലിരിക്കൂ।

കണ്ടിരിക്കാം,

കാവലായി കാത്തിരിക്കാം,

ആരാദ്യം വന്നേറ്റു വങ്ങും നാമുപേക്ഷിച്ച ദേഹത്തെ?

അങ്ങിനെ,

കാരണങ്ങളെഴുതാതെ,

കുറിപ്പടികളൊന്നുമേതുമില്ലാതെ,

മരണത്തേ വരിച്ച ദമ്പതിമാര് ‍ ദേഹമടര്‍ന്നുപോയ്‌,

വെറും രണ്ടാല്‍മാക്കള്‍ മാത്രമായി,

ഉറക്കറയിലവരുടെതന്നെ ശവത്തിനു കാവല്‍നില്‍ക്കയാണൂ,

അനന്തരകാര്യങ്ങള്‍ ‍സംഭവിക്കുന്നതു കാണാനായി।

Saturday, January 17, 2009

തുളസിത്തറയില്‍

കുളിച്ചീറന്‍ മാറിയോ?
കാച്ചെണ്ണ മണമിയലും മുടിത്തുമ്പില്‍
നിന്നിറ്റു വീഴും നീര്‍കണം മുത്തമിടും
നിന്‍ കണങ്കാലിലലസമായിളകും
കൊലുസുകള്‍ ചോദിക്കുന്നതിതോ?

തുളസിത്തറയിലൊളിവിതറാനിരിക്കും
നെയ്ത്തിരി കാത്തിരിക്കുന്നു
നിന്‍ മ്രുദുസ്പര്‍ശമൊന്നെറ്റുണര്‍ന്നീടുവാന്‍।

താമസമിനിയും?
വൈകാതെ പോകുമോ?
കൈയ്യിലെ കരിവളകളിളകി
പതുക്കെ ചോദിക്കുന്നതിതോ?

നീയരികിലെത്തുംബോളിളകുന്നിതാ
തറയിലരുമയായ് നില്‍ക്കുമീ തുളസീ
ദളചാര്‍ത്തണിഞ്ഞ ചില്ലകള്‍!

കരഞ്ഞാര്‍ത്ത ചീവിടും,
കാണാപൊത്തിലിരുന്നു
കുറുകും കൂട്ടരും,
നിര്‍ത്തുന്നിതവരുടെ ഗാനാലാപം,
നൊടിയിട കാതോര്‍ക്കുന്നു,
നിന്‍ മ്രുദുവാണിയിലീണമായലിഞ്ഞ
നല്‍ സന്ധ്യാനാമജപമതു കേട്ടീടുവാന്‍!

മെല്ലെ മുറിഞ്ഞിടറി പ്രഭ പരത്തിയൊളിഞ്ഞു
നോക്കും താരകങ്ങള്‍ക്കും നാണമായ്,
നീ തെളിയിച്ച നല്‍നെയ്ത്തിരി
ഇടറാതെയാ കല്‍ത്തറയില്‍
അര്‍ക്കനൊത്ത തേജസ്സില്‍
ഒളിചിന്നിയുണര്‍ന്നപ്പോള്‍!!
മുറ്റമതിനപ്പുറത്തേക്കു
പാഞ്ഞോടിയകന്നൂ-
യിരുട്ടിന്‍ പട്ടുടുത്ത സന്ധ്യയും!!
മുറ്റം വിരിച്ച വെണ്മണലിലൊഴുകി
പരക്കുന്നു പൂനിലവും।
നിന്നെക്കണ്ടുള്ളൊരുന്മാദഹര്‍ഷത്താല്‍
കുറുമുല്ലയും മെല്ലെ വിടര്‍ത്തുന്നു
നറുമണമോലും നവമൊട്ടുകളനവധി!!
എങ്ങുനിന്നെന്നറിയാതെയെത്തി
പതുങ്ങി പതുക്കെ തഴുകിനിന്നെ-
യെന്നിട്ടെങ്ങോട്ടു പാഞ്ഞു പോയീ
യെന്നറിഞ്ഞില്ല, നീയുമീയിളംകാറ്റിനെ!!

നീയറിയില്ലയെന്നോ?
നിന്നുടുപുടവയലലിഞ്ഞ
കൈതപ്പൂമണം ചോര്‍ത്തി പാഞ്ഞു
പോകുന്നൊരാ ചെറുകാറ്റിനെ?
നീയറിയില്ലെയെന്നോ?!!
പിന്നെന്തെ?
നിന്നെനോക്കി കുണുങ്ങിക്കണ്മിഴിച്ചൊരീ
നെയ്യ്ത്തിരിയല്‍പ്പമൊന്നിളകി പിടഞ്ഞതു?
എങ്കിലും,
മുറിഞ്ഞിടാതെ-യതുമിതും
കേള്‍ക്കാതെയനല്‍പ്പഭക്തിയോടെ
കന്യകേ നീയപ്പോഴും തുടരുന്നു
നിന്‍ സന്ധ്യാനാമ ജപാലാപനം!!
ചിത്രമിതു കണ്‍പാര്‍ക്കിലാരും
തരളിത ചിത്താനാകുമെന്നപ്പോലെ!!

ഇതെഴുതുവാന്‍ പ്രേരകമായതു ശ്രീ ബി എസ് മാടായിയുടെ
ചിത്രകൂടം..... എന്ന ബ്ലോഗിലെ എന്റെ, ഞങ്ങളുടെ, അല്ല നമ്മുടെ തുളസി! എന്ന പോസ്റ്റ് ആണു.(लिंक http://chithrakootam.blogspot.com/2009/01/blog-post.html)

Thursday, January 8, 2009

പരിണാമം.

ജീവിതത്തെ വ്യാഖ്യാനിക്കവുമോ
എന്നു നീ ചോദിച്ചപ്പോള്‍
ഒരു കടലോളം മഷി വേണമെന്നു
ഞാന്‍ പറഞ്ഞു।
നീ കൊണ്ടുവന്നതോ
നേര്‍ത്തൊരിളം മഷിത്തണ്ടും!
ഇതുകൊണ്ടെന്തെഴുതാന്‍
എന്നു ഞാന്‍ ചോദിച്ചപ്പോള്‍,
എഴുതപെട്ടതൊക്കെ മായ്ച്ചുകളയാനാണിതെന്നു നീ।
അപ്പോള്‍ മുതല്‍ ഞാനൊരു സ്ലേറ്റ് ആവുകയായിരുന്നു.

Friday, December 26, 2008

യുദ്ധം

ഇല്ലെനിക്കാവില്ല-

യീരണഭേരിയിലുന്മാദിക്കുവാന്‍.

മരിച്ചുവീണതെന്നുമെന്നനിയനുമേട്ടനുമെങ്കിലും,

ഇടറിവീണതെന്നനിയത്തിയുമമ്മയും

ചേച്ചിയുമാവാമെങ്കിലും,

ആവില്ലെനിക്കൊരിക്കലുമീ

മണ്ണിലൊരു ചോരപുഴയൊഴുകിടുന്നതു കാണുവാന്‍।

വന്നിടാം പിംഗാമിനികളനവധി!

അവരിലുമിയിര്‍കൊള്ളാതിരിക്കമോ

പ്രതികാരജ്വാലയതിലുയിരെടുക്കാന്‍

പോന്ന കയ്യിന്‍ കരുത്തു।

ആ കരുത്തിലുലായതിരി‍ക്കുമോ

യിനിപിറക്കാനിരിക്കും

കുരുന്നിന്‍ മനവും,

കാത്തിരിക്കും കാട്ടാള

നീതി കണ്ടെത്തുവാന്‍.

കരുതണമതും നാമീ

ലോക വാഴ്ച്ചയില്‍

കരുത്തിന്‍ കഥ നിര്‍മ്മിചീടുവാന്‍

കോപ്പു കൂട്ടുകില്‍.

നീതിശാസ്ത്രങ്ങളനവധിയുണ്ടാവാമെങ്കിലും,

ചീറ്റും ചോരക്കില്ല, നിറഭേദം!

അതെപ്പോഴും ചുവന്നിരിപ്പൂ।

യുദ്ധം വിരാമമല്ലൊന്നിനും

തുടക്കമത്രെ-യതു തടുക്കിലുത്തമം.