വാക്കിലും,വരിയിലും ശുദ്ധ ഹാസ്യത്തിന്റെ സുഖരസവുമായി വായനയെ
ഉല്ലാസമാക്കുന്ന ഒരു ബ്ലോഗ്। ശ്രീ അരുണ്‍ കായംകുളത്തിന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്। ഈ ചിരിവണ്ടിയില്‍ കയറുവാന്‍ താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്കുക.
"പൂരം കഴിഞ്ഞൊഴിഞ്ഞ പറമ്പില്‍ നിന്നും ഞാനിപ്പോള്‍ ഒടിഞ്ഞ വളപൊട്ടുകളും,മയില്പീലികളും,മന്ചാടികുരുക്കളും പെറുക്കിയെടുക്കുകയാണു. ആരവമൊഴിഞ്ഞിറങ്ങി പോയ പൂരപറന്പിലെ ഇന്നിന്റെ ഈ മൂകതയില്‍ നിന്നും,എനിക്കിപ്പോള്‍ അരയാലിലകളുടെ പാദസ്വര കിലുക്കങ്ങള്‍ കേട്ടറിയനാവുന്നു....! വെയിലിന്റെ വെള്ളിപരവതാനിയില് നിന്നും എനിക്കിപ്പോള്‍ നനുത്ത കാറ്റിന്റെ കുളിരു കണ്ടെടുക്കനാവുന്നു."
വാക്കിലും,വരിയിലും ശുദ്ധ ഹാസ്യത്തിന്റെ സുഖരസവുമായി വായനയെ
ഉല്ലാസമാക്കുന്ന ഒരു ബ്ലോഗ്। ശ്രീ അരുണ്‍ കായംകുളത്തിന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്। ഈ ചിരിവണ്ടിയില്‍ കയറുവാന്‍ താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്കുക.
നേരമെന്തായി?
വാതില്‍ പടികടന്നെത്തിയിയോ പകല്‍വെളിച്ചം?
നിനക്കു വയ്യെന്നൊ?
മെനക്കാം, ഞാന്‍ ചായ നിനക്കുമെനിക്കും
അപ്പൊഴേക്കും നീ എഴുന്നേല്ക,
പകുത്തു കുടിക്കാം ഇന്നും നമുക്കൊന്നുപോലീ-ചുടുചായ।
എവിടെ നീ?
നിന്‍നിശ്വാസവുമെങ്ങുമില്ലല്ലോ?
എന്തിതു?
നിങ്ങളെല്ലാം മറന്നുവോ?
ഇന്നലെയത്താഴമൊരുമിച്ചുണ്ണുന്നതിന്‍ മുമ്പു-
യിരവസാനിപ്പിക്കുവാന്‍ അവസ്സാനവറ്റിലുംവിഷം ചേര്‍ത്ത-
യുരുള നാം ഒന്നിച്ചുണ്ടു കിടന്നതും
നാം രാത്രിയിലെപ്പൊഴോ മരിച്ചതും ഇത്രവേഗം മറന്നെന്നോ?
ഓ ശരി തന്നെ,
ഞാന്‍ ഓര്‍ക്കുന്നു,
എങ്കിലും എവിടെ നാം...ഇപ്പോള്‍?
ഞാനിവിടെയെവിടെയോ ഉണ്ടു!
എവിടെ।?കാണുവതില്ല !
നിങ്ങളിതേങ്ങോട്ടു പോയി...?
അപ്പോ നീ ഇപ്പൊഴും എന്നടുത്തുണ്ടു?
എവിടെ നിന്റെയാ ചുരുണ്ട തലമുടി?,
നേര്‍ത്ത നിലാവലിഞ്ഞ നെറ്റി?
നീണ്ടുയര്‍ന്ന നേര്‍ത്ത നാസികം?
എന്നുമെന്നെ മോഹിപ്പിക്കുമാ ചുണ്ടുകള്‍?
പുന്ചിരി പൂവലിഞ്ഞ നിന്‍മുഖം?
ഇല്ല,നീയില്ലായെന്നരികില്‍, ഞാനുംഇതെവിടേയെന്നറിയില്ല।
ഓ॥ കേള്‍പ്പതില്ലേ ? മുന്‍വതിലില്‍ ആരോ തട്ടിവിളിക്കുന്നു।
നീയടച്ചിട്ടിരുന്നൊ? മരിക്കുന്നതിന്മുമ്പവ?
പാല്‍ക്കാരനായിരിക്കാം പതിവുപോലവനിന്നും വന്നതാവാം।
കാത്തിരുന്നു കണാഞ്ഞവന്‍ പോകുകില്‍,
അരാലറിയുമയല്‍ക്കാര്‍ നാം വരിച്ച മരണത്തെ?
പോയി തുറക്കട്ടെ ഞാനാ വാതില്‍,
അവനറിയട്ടെ,
നാലാളവനിലൂടേയുമറിയട്ടെ
ഇന്നലെ രാത്രി നാംമരിച്ച കാര്യം।
തുറക്കനാവുമെന്നെനിക്കു-
റപ്പില്ലൊരുവാതിലും,
നാം ശരീരമില്ലാത്തവര്‍,
വേര്‍പിരിഞ്ഞകലാനവാത്ത രണ്ടാല്‍മാക്കള്‍।
നിങ്ങളിതങ്ങു നോക്കൂ,
കട്ടിലില്‍നാമുപേക്ഷിച്ച ദേഹം।
നോക്കാന്‍ കണ്ണെവിടെ? വേണ്ടന്നോ?
അതേ॥!
കാണമെനിക്കും നാമുപേക്ഷിച്ച ശരീരത്തെ।
നീയിവിടെ എന്റടുത്തു, തൊട്ടടുത്തോ!!?
നാമിരുവരും ഇക്കോണിലുയരത്തിലു- ത്തരത്തില്‍ ഞാന്നിരിപ്പോ!
വന്നെത്തി നോക്കുന്നുണ്ടാരോ ജനലിലൂടെ।
പാല്‍ക്കാരനല്ലിതു, പത്രക്കാരന്‍।
കണക്കു തീര്‍ത്തില്ലവനും ബാക്കി വച്ചു।
തിരിച്ചു പോകുന്നിതവനും,
വിളിക്കണോ, പറയണോ മരണകാര്യം?
വേണ്ട, കഴിയുകയുമില്ലിനി,നാം ശരീരമില്ലത്തോര്‍।
കാത്തിരിക്കാം വരുമാരെങ്കിലും, നീയരികിലിരിക്കൂ।
കണ്ടിരിക്കാം,
കാവലായി കാത്തിരിക്കാം,
ആരാദ്യം വന്നേറ്റു വങ്ങും നാമുപേക്ഷിച്ച ദേഹത്തെ?
അങ്ങിനെ,
കാരണങ്ങളെഴുതാതെ,
കുറിപ്പടികളൊന്നുമേതുമില്ലാതെ,
മരണത്തേ വരിച്ച ദമ്പതിമാര് ദേഹമടര്‍ന്നുപോയ്,
വെറും രണ്ടാല്‍മാക്കള്‍ മാത്രമായി,
ഉറക്കറയിലവരുടെതന്നെ ശവത്തിനു കാവല്‍നില്‍ക്കയാണൂ,
അനന്തരകാര്യങ്ങള്‍ സംഭവിക്കുന്നതു കാണാനായി।
ഇല്ലെനിക്കാവില്ല-
യീരണഭേരിയിലുന്മാദിക്കുവാന്‍.
മരിച്ചുവീണതെന്നുമെന്നനിയനുമേട്ടനുമെങ്കിലും,
ഇടറിവീണതെന്നനിയത്തിയുമമ്മയും
ചേച്ചിയുമാവാമെങ്കിലും,
ആവില്ലെനിക്കൊരിക്കലുമീ
മണ്ണിലൊരു ചോരപുഴയൊഴുകിടുന്നതു കാണുവാന്‍।
വന്നിടാം പിംഗാമിനികളനവധി!
അവരിലുമിയിര്‍കൊള്ളാതിരിക്കമോ
പ്രതികാരജ്വാലയതിലുയിരെടുക്കാന്‍
പോന്ന കയ്യിന്‍ കരുത്തു।
ആ കരുത്തിലുലായതിരിക്കുമോ
യിനിപിറക്കാനിരിക്കും
കുരുന്നിന്‍ മനവും,
കാത്തിരിക്കും കാട്ടാള
നീതി കണ്ടെത്തുവാന്‍.
കരുതണമതും നാമീ
ലോക വാഴ്ച്ചയില്‍
കരുത്തിന്‍ കഥ നിര്‍മ്മിചീടുവാന്‍
കോപ്പു കൂട്ടുകില്‍.
നീതിശാസ്ത്രങ്ങളനവധിയുണ്ടാവാമെങ്കിലും,
ചീറ്റും ചോരക്കില്ല, നിറഭേദം!
അതെപ്പോഴും ചുവന്നിരിപ്പൂ।
യുദ്ധം വിരാമമല്ലൊന്നിനും
തുടക്കമത്രെ-യതു തടുക്കിലുത്തമം.