Tuesday, September 30, 2008

കണ്ണൂരാന്റെ കേളീപാത്രം എന്ന പോസ്റ്റിനിട്ട കമെന്റ്..

ഒരു ഇരുപത്തഞ്ച് വര്‍ഷത്തിനപ്പുറത്ത് ബാല്യത്തിലെ ഒരു സജ്ജീവ സാന്നിധ്യമായിരുന്നു ഈ കേളീപാത്രം.ഐതിഹ്യമറിയാമായിരുന്നില്ല കണ്ണൂരാന്റെ ഈ പോസ്റ്റിലൂടെ കയറിയിറങ്ങുന്നതു വരെ.ഭീതിതമായ മൌനതിന്റെ ചലിത രൂപമായ കേളിപാത്രത്തെ പേടിച്ചു വാതില്‍ പാളിക്കു പിറകിലൊളിച്ച കുഞ്ഞുപ്രായത്തിലേക്കു, മനസ്സിനെ കൈ പിടിച്ചു കൊണ്ടൂ പോയി ഈ പോസ്റ്റ്.എന്നാല്‍ കഴിഞ്ഞ രണ്ട് മൂന്നു വര്‍ഷത്തിടെ എപ്പൊഴൊ ഒരിക്കല്‍ നാട്ടില്‍ ചെന്നപ്പോ‍ള്‍ കേളീപാത്രത്തെ കണാനായതും,കൌതുകം വിടാതെ നോക്കിനിന്നതും ഞാനിപ്പോളോര്‍മ്മിക്കുന്നു॥എനിക്കു തോന്നുന്നതു ഇപ്പോ‍ഴും ഞങ്ങളുടെ നാട്ടില്‍ (മാടായി,വെങ്ങര )കേളീപാത്രം “സര്‍വ്വീസ്”നടത്തുന്നുണ്ട് എന്നാണു।ചുവപ്പുടുത്തു,മണീ കിലുക്കി, കയ്യില്‍ ആമ തോടു കൊണ്ടുള്ള ഭിക്ഷാ പാത്രവും ഒക്കെയായി ഗൌരവഭാവത്തില്‍ വീടണയുന്ന കേളീപാത്രം ഭയത്തിന്റെ ഒരു സിമ്പല്‍ ആയിരുന്നു।വാശിപിടിച്ചു കരയുന്ന കുഞ്ഞുങ്ങളെ നിലക്കുനിര്‍ത്താന്‍ ഒരു ഉപാധി കൂടിയായിരുന്നു കേളീപാത്രം.അന്യനാട്ടില്‍ അനവധി നാള് കഴിക്കേണ്ടി വന്നപ്പോള്‍ ,നാട്ടിലെ കണ്ടു മാറന്ന കഴ്ച്ചകളീലേക്കു മനക്കണ്ണയച്ചപ്പോഴൊക്കെ ഈ ചിത്രവും എനിക്കു കാണാ‍നായിട്ടുണ്ടൂ.അതുകൊണ്ടു തന്നെ കണ്ണൂരന്റെ ഈ പോസ്റ്റും മറ്റു പോസ്റ്റുകളെ പോലെ തന്നെ ആകര്‍ഷകമായി എനിക്കു അനുഭവപെടുന്നു.നന്ദിയുണ്ട് ഇതുപോലെയുള്ള വിഷയങ്ങളിലേക്കു ശ്രദ്ധ തിരിച്ചതിനു.ഇനിയും ഓര്‍മയുടെ നിധി പെട്ടിയില്‍ നിന്നും ഇത്തരത്തിലുള്ള വര്‍ണ്ണമുത്തുകള്‍ പുറത്തെടുക്കുമെന്ന പ്രതീക്ഷയൊടെ....സ്നെഹപൂര്‍വ്വം॥രാജന്‍ വെങ്ങര.

കണ്ണൂരന്റെ കേളീപാത്രം എന്ന പോസ്റ്റിലെത്താന്‍॥ഇവിടെ ക്ലിക്കുക...http://kannuran.blogspot.com/

പുഴയും വെള്ളാരങ്കല്ലും.

അന്തരാളങ്ങളിലൊളിപ്പിച്ചുമോമനിച്ചും,
ഉമ്മ വച്ചും,കുളിരോളങ്ങളാലിക്കിളി
പൂക്കളര്‍പ്പിച്ചും പുഴ ഒരു
വെള്ളാങ്കല്ലിനെ പ്രണയിച്ചിരുന്നു।!
കടത്തുതോണീക്കാരനന്നൊരു നാള്‍,
തന്റെ തുഴയെറിഞ്ഞു
വെള്ളാരങ്കല്ലിനെ നോവിച്ചപ്പോള്‍,
പുഴ പ്രളയതാണ്ഡവത്താലവനെ
പേടിപ്പിച്ചു।
കുഞ്ഞുമീനുകളുമായി കിന്നാരം പറഞ്ഞ
വെള്ളാരങ്കല്ലിനോടു പുഴക്കു
ചൊടി തോന്നി,
പുഴയന്നാദ്യമായി
വെള്ളാരങ്കല്ലിനോടു പിണങ്ങി।
പുഴയുടെ മനസ്സു കലങ്ങി।
വേനലിന്റെ തീഷ്ണതയേറ്റുവാങ്ങി,
പുഴ ഒഴുക്കു മറന്നു।
ആരൊരുമറിയാതെ പുഴയൊരുനാള്‍
അപ്രത്യക്ഷ്മായി!!
ചിലര്‍ പറഞ്ഞു,
പുഴ ഒളിച്ചോടീയെന്നു!
ചിലര്‍ പറഞ്ഞു,
പുഴ വെള്ളാരങ്കല്ലില്‍
തല തല്ലി ചത്തെന്നു!!!
ചിലരാകട്ടെ,
പുഴയെ വെള്ളാരങ്കല്‍
വിഴുങ്ങി എന്നു
നുണ പറഞ്ഞു।
അപവാദങ്ങളുടെ
ചളീയലമര്‍ന്നു,
വെള്ളാങ്കല്ലു
വിസ്മ്രുതിയുടെ
പായലുകളില്‍ നിന്നും
പുഴയുടെ നിഴല്‍ കണ്ടെടുക്കാന്‍
മഴയുടെ വരവിനായി കാതോര്‍ത്തു.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)