Monday, December 17, 2007

അനതിവിദൂരതയിലഭിരമിക്കും പ്രിയ കൂട്ടുകാരാ.. “ശ്രീ“ക്കു

അക്ഷരക്കൂട്ടങ്ങളേറി-
ക്കയറിമറിഞ്ഞിറങ്ങി
പോവുന്നേരം
നീയെനിക്കായി
സമ്മാനിപ്പൂ
നിന്‍ ചെറു ചിരി മുദ്ര.!
അകലയനതിവിദൂരതയിലെവിടെയോ
അരുമയായ് മരുവുന്ന കൂട്ടുകാരാ...
ഒരു വാക്കുമുരിയാടാതെയീ ചിരി
മുദ്ര മാത്രമെനിക്കേകിയകന്നു പോവതെന്തെ?
അക്ഷരത്തേരിലേറി
നീയെന്നെത്തുമെന്നോര്‍ത്താ-
ര്‍ദ്രചിത്തനായി ഞാനിരിപ്പിവിടെ.

വരിക,കാട്ടു പാതയാ‍മിതെങ്കിലും
ഗന്ധമില്ലാത്താതാം പൂക്കള്‍
ചിലതെല്ലാം വിരിഞ്ഞിരിപ്പില്ലേ.
നിറം പടര്‍ന്നലിഞ്ഞ ചിറകുമായ്
നീയീ വഴി
എന്നു പറന്നെത്തുമെന്നോര്‍ത്തു
ഇതളടക്കാതെ കാത്തിരിപ്പെന്‍
പൂങ്കാ‍വന പൂക്കളെല്ലാം.
വരികയക്ഷരജാലകത്തില്‍,
പിന്‍വഴിയിലുറഞ്ഞ
ജീവന്റെ നേരനുഭവങ്ങള്‍,
‍അക്ഷരപൊന്‍ വെളിച്ചത്തിന്‍
ഉലയിലിട്ടൂതി പഴുപ്പിക്കും
വാക്കിന്‍ വൈഭവമറിഞ്ഞോര-
ക്ഷര തട്ടാന്‍ നീ.

നിന്‍ കരവിരുതിനാലെനിക്കും
തീര്‍ക്കുമോ ഒരക്ഷരാംഗുലീയം.
ഒരു കീര്‍ത്തിമുദ്ര പോലെ
ശോഭിക്കുമെന്നുമതെന്‍
കൈവിരലില്‍ ഉണ്മയായ്.

വരിക വെന്നെന്‍
അക്ഷരജാലകത്തില്‍,
നേര്‍ത്ത നിലാവൊളി പോലെ
കുറിക്ക, നീ അഞ്ചാറക്ഷരം നിത്യം.
അനതിവിദൂരതയിലഭിരമിക്കും
പ്രിയകൂട്ടുകാരാ..

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)