Tuesday, November 17, 2009

തെയ്യപറമ്പിലലഞ്ഞ ഓര്‍മ്മകള്‍

മഞ്ഞിറങ്ങി വീണ
ഉഴുന്നു കണ്ടംങ്ങള്‍,
കറുക പുല്ലതിരിടും
നടവരമ്പുകള്‍,
വേലിയതിരുകള്‍
ചുറ്റിയിറങ്ങും നാട്ടുവഴികള്‍.
ഒരോല ചൂട്ടു വെളിച്ചം

വഴികാണിച്ചെന്നെയെത്തിച്ച
തെയ്യക്കാവുകള്‍.
മിന്നിനിറയുന്നോര്‍മ്മകള്‍,
എണ്ണച്ചിരാതിന്‍
‍നേര്‍ത്ത ദീപ്‌തിയില്‍
മങ്ങി തെളിഞ്ഞൊരാ
മുഖത്തെഴുത്തുകള്‍...
കുരുത്തോലയഴകില്‍
പാളി മിനുക്കുംതിളങ്ങുമാ
ചെറു കത്തി വായ്‌ത്തല-
പ്പണി കണ്ടു ,

കണ്ടങ്ങിരുന്നു-റങ്ങി ഞാന്‍!
മുറുകി പെരുകിയ
ചെണ്ടമേളം കേട്ടു-
റക്കത്തിലാരോപറയുന്നു,
തോറ്റമിറങ്ങാനായി.....

വാരിപ്പിടിച്ചെഴുന്നേറ്റിടം
നേടി കണ്ട തോറ്റം
ഉറയുന്നിതിപ്പൊഴും മനക്കാവില്‍.
തിരിച്ചെത്താക്കളിയാട്ട കാലമതിനോര്‍മ്മ
പരപ്പിലൂയലാടുന്നു ഞാന്‍.
പാഞ്ഞിടുന്നോര്‍മ്മകള്‍
പലപാടും,
പലനിറം പടര്‍ത്തി പൊട്ടി
ചിതറും പടക്കത്തിന്‍ മിന്നാ-
വെളിച്ചത്തില്‍ തെളിഞ്ഞൊ
കാമിനിയവളുടെ അഴകതി-
പ്പഴും തെളിയുന്നു മനമിതില്‍.
അന്നാശവച്ച് വാങ്ങിച്ച
മണിക്കല്ലുമാലയൊന്നവള്‍ക്ക്
നല്‍കാന്‍ കാത്തിരുന്ന്‍ കാട്ടിയ
സാഹസവും.
എല്ലാമൊരു ഉത്സവകാഴ്ചായ-
കുന്നോര്‍മ്മയില്ലിന്നും..

No comments:

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)